Tuesday, February 28, 2012

മകള്‍

അവളുടെ മിഴികള്‍
നനവ്‌ തീണ്ടാതെ
തെളിഞ്ഞു കത്തുന്ന രണ്ടു ചിരാതുകള്‍.

യൌവനമൊടുങ്ങുംപോള്‍
തീരാതെ പോയ സ്വപ്‌നങ്ങള്‍ കാണാന്‍
എനിക്കവ കടമെടുക്കണം.

അവളുടെ വാക്കുകള്‍
പിഴച്ചു പോവാതെ
അഴിഞ്ഞു ചിതറുന്ന കൊടുങ്കാറ്റുകള്‍.

പൂരിപ്പിക്കപ്പെടാത്ത
ഉത്തരങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍
എനിക്കവ ശബ്ധമാക്കണം.

എന്റെ അലച്ചിലുകളുടെ തോഴീ,
നിന്റെ പ്രണയം
കുതിച്ചും, കിതച്ചും പായുന്ന പ്രകാശവേഗം.

കടമെടുക്കാതെ,
കടമായ് കൊടുക്കാതെ,
കരുതി വെക്കുക,
കടലോലമുള്ളില്‍...

8 comments:

  1. കടമായ് കൊടുക്കാതെ,
    കരുതി വെക്കുക.....!!

    ReplyDelete
  2. the mighty expanse of the ocean..the endless waves of imagination..Gr8 penning!!!

    ReplyDelete
  3. പൂരിപ്പിക്കപ്പെടാത്ത
    ഉത്തരങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍
    എനിക്കവ ശബ്ധമാക്കണം.

    good

    ReplyDelete
  4. 'അലച്ചിലുകളുടെ തോഴീ,

    കടമെടുക്കാതെ,
    കടമായ് കൊടുക്കാതെ,
    കരുതി വെക്കുക,
    കടലോളമുള്ളില്‍... '

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. കവിതയില്‍ സംസാരിക്കുന്നത് ആരാണ് ..?

    ReplyDelete